ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു: ദുരിത കാലത്തേ കുറിച്ച് രാഖി സാവന്ത്

എല്ലാക്കാലവും വിവാദങ്ങളിലൂടെ പ്രശസ്തയായ നടിയാണ് രാഖി സാവന്ത്. അടുത്ത കാലത്ത് രാഖിയുടെ വിവാഹത്തെ കുറിച്ചായിരുന്നു പ്രശ്‌നങ്ങള്‍. ഇപ്പോഴിതാ തന്റെ ദുതിത പൂര്‍ണ്ണമായ ചെറുപ്പകാലത്തേ കുറിച്ചും അവസരം തേടി നടന്നപ്പോഴുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് രാഖി. വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന കുട്ടിക്കാലം ആയിരുന്നു തന്റേതെന്നാണ് രാഖി പറയുന്നത്.

“അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു.”

Read more

“സിനിമയില്‍ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു. അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്ര പ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ അവര്‍ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക.” രാഖി പറഞ്ഞു.