"അവസരം ചോദിച്ചു വന്ന ദിലീപിനെ കമൽ ഇറക്കിവിട്ടു"

ഇന്ന് മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ദീലിപ്. വ്യത്യസ്ത കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കൂടിയേറിയ നടനെ വിഷ്ണു ലോകം എന്ന സിനിമയുടെ സെറ്റിൽ നിന്ന് അവസരം ചോദിച്ചു വന്ന ദിലീപിനെ സംവിധായകനായ കമൽ ഇറക്കി വിടാൻ ഉണ്ടായ സാഹചര്യവും അതേ തുടർന്ന് ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ വഴിതിരുവുകളെ കുറിച്ചും ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ കെ.രാധാകൃഷ്ണൻ പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
വിഷ്ണുലോകം എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുൻപാണ് ദിലീപ് ജയറാമിന്റെ കത്തുമായി കമലിനെ വരുന്നത്. ഈ സിനിമയിൽ ആവശ്യത്തിന് അസിസ്റ്റന്റ് ഡയറക്ടർമാർ ഉണ്ട്. അടുത്ത സിനിമയിൽ നോക്കാം എന്ന് പറ‍ഞ്ഞ് കമൽ അന്ന് ദിലീപിനെ മടക്കി അയച്ചു. എന്തെങ്കിലും വഴിയുണ്ടാകും എന്ന് പറഞ്ഞ് ദിലീപിനെ അന്ന് പിടിച്ച് നിർത്തിയത് ലാൽ ജോസാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് ഒരു ദിവസം ലൊക്കേഷൻ നോക്കാനായി താനും കമലും പാലക്കാട് ഫോർട്ട് പാലസ് ഹോട്ടലിൽ എത്തിയപ്പോൾ അവിടെ തങ്ങളെ വെയ്റ്റ് ചെയ്ത് ദിലീപ് ഉണ്ടായിരുന്നു. അവസാനം താനാണ് ദിലീപും കൂടി യൂണിറ്റിൽ നിക്കട്ടെയെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെയാണ് ദിലീപ് സിനിമയിൽ എത്തുന്നത്. ഷൂട്ട് തുടങ്ങി ഒരാഴ്ചക്കുള്ളിൽ മുഴുവൻ യൂണിറ്റും ദിലീപുമായി കമ്പനിയായി.

മിമിക്രി ഒക്കെ ചെയ്ത് എല്ലാവരും ആയിട്ട് അടുത്തു. അവിടെ നിന്ന് പിന്നെ മൂന്ന് നാല് പടം ചെയ്ത ശേഷമാണ് അഭിനയത്തിലേയ്ക്ക് എത്തിയത്. നിർമാതാവ് സുരേഷ് കുമാർ തന്റെ തീരുമാനത്തിന് എതിരെ ഒന്നും പറയില്ല എന്ന ഉറപ്പിലാണ് താൻ അന്ന് ഒരാൾ കൂടി നിന്നോട്ടെ എന്ന് പറഞ്ഞത്. അതായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള ആദ്യ എൻട്രിയെന്നും കെ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.