സലിം കുമാറിന്റെ കരിയർ തന്നെ മാറിമറിയാൻ താൻ കാരണമായ അനുഭവം പങ്കുവെച്ച് സംവിധായകൻ ലാൽജോസ്.
പൊതുവെ കോമഡി വേഷങ്ങളാണ് അന്ന് വരെ സലിം കുമാര്‍ ചെയ്തിരുന്നത്. എന്നാല്‍ ആ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു. അതേ സമയം അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല.സില്ലിമോക്‌സിന് നല്‍കിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞു.
അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ സലിം കുമാറിന്റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്.
Read more
അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം സലിം കുമാറിന് കിട്ടി. ആ സിനിമയാണ് ആദാമിന്റെ മകന്‍ എന്ന ചിത്രം സലിം കുമാറിലേക്ക് വരാനുള്ള കാരണവും. ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ ദേശീയ പുരസ്‌കാരവും നേടി’- ലാല്‍ ജോസ് പറഞ്ഞു.