ആ സമയത്ത് ഞാന്‍ ചീത്ത വിളിച്ചിട്ടുള്ള നടന്‍മാര്‍ എനിക്ക് ചുറ്റും നിന്ന് കൂവാനും കൈയടിക്കാനും നില്‍ക്കുന്ന പോലെ തോന്നും: ലാല്‍ ജോസ്

മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. അഭിനയവും വളരെ ഇഷ്ടമാണ് എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്. താന്‍ അഭിനയിച്ച സിനിമകളെ കുറിച്ചും അഭിനയിക്കാന്‍ നില്‍ക്കുമ്പോഴുള്ള മനസില്‍ വരുന്ന ചിന്തകളെ കുറിച്ചുമാണ് ലാല്‍ ജോസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അഭിനയം വളരെ ഇഷ്ടമാണ്. ചെറിയ ചെറിയ വേഷങ്ങളില്‍ വന്ന് പോകുന്നത് അത് കൊണ്ടാണ്. നമ്മുടെ പേരക്കിടാക്കള്‍ക്ക് മക്കളൊക്കെ ഉണ്ടാകുമ്പോള്‍ കാണിച്ചു കൊടുക്കാല്ലോ, ഇതാണ് നിങ്ങളുടെ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്ന്. അതിന് സിനിമ പോലെ കാലത്തെ ജയിച്ച ഒരു കലാരൂപം വേറെയുണ്ടോ എന്ന് സംവിധായകന്‍ ചോദിക്കുന്നു.

എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യം മുഖം കാണിക്കുന്നത്. കുറേ പേര്‍ ഒരുമിച്ച് ഇരിക്കുന്നു. ദിലീപും താനും ഒക്കെ ഉണ്ട്. അതില്‍ തനിക്ക് ചെറിയ ഒരു ഡയലോഗും കിട്ടി. പിന്നെ എല്ലാവരും ശ്രദ്ധിച്ച അഴകിയ രാവണനിലെ തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരി പെറുക്കുന്ന സീന്‍. ആ സിനിമയില്‍ താന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായിരുന്നു.

ആ സീനില്‍ താന്‍ തന്റെ ജോലി തന്നെയാണ് ചെയ്തത്. സെറ്റില്‍ താന്‍ പൊതുവെ സ്ട്രിക്ടായ ഡയറക്ടറാണ്. അഭിനയിക്കാന്‍ നില്‍ക്കുമ്പോള്‍ താന്‍ ചീത്ത വിളിച്ചിട്ടുള്ള നടന്‍മാര്‍ ചുറ്റും നിന്ന് കൂവാനും കൈയടിക്കാനും നില്‍ക്കുന്ന പോലെ തോന്നും എന്നാണ് ലാല്‍ ജോസ് പറയുന്നത്.