എന്റെ കരിയറിനെ സാരമായി ബാധിച്ച ഒന്നായിരുന്നു ആ സിനിമ.. പുറത്തു വന്നതോടെ എൻറെ അമ്മപോലും കുറ്റപെടുത്തി; കൃപ

ബാലതാരമായി എത്തിയ നടിയാണ് കൃപ. അഭിനയത്രിയായും അവതാരകയായും തിളങ്ങിയിരുന്നു നടി സിനിമയിൽ താൻ നേരിട്ട അനുഭവത്തെപ്പറ്റി തുറന്ന് പറയുകയാണ്. ഒരു ചാനൽ പരിപാടിക്കിടെയാണ് നടി സിനിമയിൽ താൻ നേരിട്ട ചതിയെപ്പറ്റി തുറന്ന് പറഞ്ഞത്. താൻ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേർത്ത് മോശം രീതിയിൽ പുറത്തു വന്ന ഒരു ചിത്രം, തന്റെ കരിയറിനെ സാരമായി ബാധിച്ചു എന്നും കൃപ പറഞ്ഞു. ഒരുഘട്ടത്തിൽ തൻ്റെ അമ്മ പോലും കുറ്റപ്പെടുത്തിയിരുന്നതായും കൃപ പറഞ്ഞു

‘സാധാരണ ഞാൻ തീരെ ഫാഷനബിൾ അല്ലാത്ത വസ്ത്രങ്ങളാണ് താൻ ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തിൽ അതിൽ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു സംവിധാനം. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുള്ളതുമാണ്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമയോട് താൻ യെസ് പറഞ്ഞത്. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് താൻ പറഞ്ഞിരുന്നു.

എന്നാൽ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. പത്തൊൻപത് വയസുള്ളപ്പോഴാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്.
വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് താൻ അഭിനയിക്കാത്ത പല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് ചിത്രം പുറത്ത് വന്നത്.

ഈ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ എനിക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചു. പക്ഷേ കോളജ് മാനേജ്‌മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുകയായിരുന്നു. അവർ അത് കാരണമായി പറഞ്ഞില്ലെങ്കിൽ കൂടി അത് തന്നെയാണ് കാരണമെന്ന് താൻ വിശ്വസിക്കുന്നുവെന്നും കൃപ പറഞ്ഞു. ഒരു ഘട്ടത്തിൽ അമ്മ പോലും തന്നെ കുറ്റപ്പെടുത്തി. അമ്മ ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്നും അമ്മ പറഞ്ഞതായി കൃപ കൂട്ടിച്ചേർത്തു.’