'അഞ്ഞൂറ് മുടക്കി ആര്‍.ടി.പി.സി.ആര്‍ നടത്തി 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം, എന്റെ കിറ്റപ്പോ'; വിമര്‍ശിച്ച് അലി അക്ബര്‍

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന്‍ അലി അക്ബര്‍. ”അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം. എന്റെ കിറ്റപ്പോ” എന്നാണ് അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ബിവറേജില്‍ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട എന്ന് പറഞ്ഞ് സംവിധായകന്‍ പരിഹസിക്കുന്നുമുണ്ട്. ”ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട, വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ” എന്നാണ് അലി അക്ബര്‍ കുറിച്ചിരിക്കുന്നത്. ഇതിന് പരിഹാരം ഒന്നേയുള്ളൂ, എല്ലാ കടയുടമകളും ബാര്‍ ലൈസന്‍സ് എടുക്കുക എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.

അതേസമയം, ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും കടകളില്‍ കയറാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ നിബന്ധനകളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നതിനാല്‍ ആദ്യ ദിവസം പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് കടകളില്‍ പ്രവേശനം അനുവദിക്കുക. ഒരു ഡോസ് വാക്സിന്‍ എങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍.