സിനിമക്കാരില്‍ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാലാണ്; തുറന്നുപറഞ്ഞ് ബിച്ചു തിരുമല

നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച ബിച്ചു തിരുമല കൊവിഡ് കാലത്തെ തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ്. സിനിമാക്കാരില്‍ തന്നെ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാല്‍ ആണെന്നും, ജഗതിയും തന്നെ വിളിക്കുമായിരുന്നുവെന്നും ബിച്ചു തിരുമല പറയുന്നു.

“യാത്ര ചെയ്തിട്ട് ഒന്നര വര്‍ഷമാകുന്നു. പ്രായമായില്ലേ, കോവിഡിനൊപ്പം ജീവിക്കുന്നുവെന്ന് പറയാം. ആശുപത്രിയിലേക്കോ, അമ്ബലത്തിലേക്കോ അല്ലാതെ ഇപ്പോള്‍ മറ്റു യാത്രകള്‍ ഒന്നുമില്ല. മകന് സംഗീത സംവിധാനത്തിലാണ് താല്‍പര്യം. “മല്ലനും മാതേവനും” എന്ന സിനിമയ്ക്ക് സംഗീതം നല്‍കി.

ധാരാളം പുസ്തകങ്ങള്‍ വായിക്കും. ആത്മീയ പുസ്തകങ്ങളാണ് ഇപ്പോള്‍ താല്പര്യം. അവനവനിലേക്ക് തന്നെയുള്ള ഒരു അന്വേഷണം ഈ പുസ്തകങ്ങളിലുണ്ട്. എനിക്ക് ഇഷ്ടമുള്ള കാര്യമാണത്. സിനിമക്കാരില്‍ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാലാണ്. ജഗതിയും വിളിക്കുമായിരുന്നു.

ഇപ്പോള്‍ ജഗതിക്ക് വയ്യല്ലോ. സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല. ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്. എപ്പോഴും വിളിക്കുന്ന ശീലം പണ്ടുമില്ല”.