ഒരു ആക്ടറെ ഇങ്ങോട്ട് ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അത് സ്വീകരിക്കുകയാണ് വേണ്ടത്; നിവിന്‍ പോളി ചിത്രത്തെ കുറിച്ച ബാബു ആന്റണി

തനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ഉള്ള സിനിമകള്‍ മാത്രമേ തിരിച്ചുവരവില്‍ ചെയ്തിട്ടുള്ളുവെന്ന് നടന്‍ ബാബു ആന്റണി. ‘എന്തെങ്കിലും തനിക്ക് ചെയ്യാന്‍ പറ്റുന്നതായ കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഞാന്‍ അമേരിക്കയില്‍ നിന്ന് നാട്ടില്‍ വരാറുള്ളുവെന്നും . അങ്ങനെ ചെയ്ത സിനിമകളാണ് കായംകുളം കൊച്ചുണ്ണിയും. മിഖായേലും, എസ്രയുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

‘മിഖായേല്‍’ എന്ന സിനിമയില്‍ ഒരു അതിഥി വേഷമാണ് ഞാന്‍ ചെയ്തത്. ആദ്യം ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഇത്രയും ദൂരം പോയി അങ്ങനെയൊരു കഥാപാത്രം ചെയ്യണോ എന്ന് തോന്നി. പക്ഷേ എന്നിലെ നടനെ വേണമെന്നത് അവരുടെ ആവശ്യമായിരുന്നു അതുകൊണ്ടാണ് ഞാന്‍ പോയത്.

നിര്‍മ്മാതാവ് ആന്റോ ജോസഫിനും അതിന്റെ സംവിധായകനും നിവിന്‍ പോളിക്കുമെല്ലാം ഞാന്‍ തന്നെ ആ കഥാപത്രം ചെയ്യണമെന്ന് നിര്‍ബന്ധമായിരുന്നു. അതില്‍ നിവിന്റെ അച്ഛനായിട്ടാണ് അഭിനയിച്ചത്. നിവിന്‍ ചെയ്ത കഥാപാത്രത്തെ മാഷിലാഡ്‌സ് ട്രെയിന്‍ ചെയ്യിക്കുന്ന അച്ഛന്റെ കഥാപാത്രമാണ്. എന്റെ ഒരു ഇമേജുള്ള ആളെ ആയിരുന്നു അവര്‍ക്ക് ആവശ്യം. അങ്ങനെ ഒരു ആക്ടറെ ഇങ്ങോട്ട് ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അത് സ്വീകരിക്കുകയാണ് വേണ്ടത്’. ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.