അതെന്താ ചുരുളന്‍ മുടിയ്ക്ക് പകര്‍പ്പവകാശമുണ്ടോ?; കങ്കണയ്ക്ക് തപ്‌സിയുടെ മറുപടി

കങ്കണ റണൗത്തും സഹോദരിയും മാനേജരുമായ രംഗോലി ചന്ദേലും ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി തപ്‌സി പന്നു. കങ്കണയുടെ പുതിയ ചിത്രം ജഡ്ജ്‌മെന്റല്‍ ഹേ ക്യാ എന്ന സിനിമയെ കുറിച്ച് തപ്‌സി പങ്കുവെച്ച ട്വീറ്റില്‍ കങ്കണയുടെ അഭിനയപാടവത്തെ അഭിനന്ദിക്കുന്നില്ലെന്നും തപ്‌സിയെ പോലെയുള്ളവര്‍ സ്വജനപക്ഷപാതികളാണെന്നുമായിരുന്നു രംഗോലിയുടെ വിമര്‍ശനം.

എന്നാല്‍ അധികം വൈകാതെ തന്നെ ഇതിന് മറുപടിയുമായി തപ്‌സിയും രംഗത്തെത്തി. സ്വജനപക്ഷപാതം പറഞ്ഞു കങ്കണയ്ക്ക് എന്നെ വിമര്‍ശിക്കാനാവില്ല, കാരണം ഞാനും ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ എത്തിനില്‍ക്കുന്നത്. ആ സഹോദരിമാരോട് തര്‍ക്കിക്കാന്‍ ഞാനില്ല. എന്റെയും അവരുടെയും ഭാഷകള്‍ തമ്മില്‍ ചേര്‍ന്നു പോകില്ല.” -തപ്‌സി പറഞ്ഞു.

ഇവര്‍ക്ക് മറുപടിയുമായി സിനിമയിലെ എന്റെ ധാരാളം സുഹൃത്തുക്കള്‍ എത്തിയതാണ്. അത് ഞാനാണ് തടഞ്ഞത്. കാരണം കങ്കണയ്ക്കും രംഗോലിക്കും അനാവശ്യമായ മൈലേജ് ലഭിക്കേണ്ടതില്ല എന്നതു കൊണ്ടാണ്. ചുരുണ്ട മുടി വളര്‍ത്തി ഞാന്‍ കങ്കണയെ അനുകരിക്കുകയാണെന്ന് രംഗോലി പറഞ്ഞിരുന്നു. ചുരുളന്‍ മുടിക്ക് പകര്‍പ്പവകാശം വല്ലതുമുണ്ടോ? ഞാന്‍ ജനിച്ചത് ഇങ്ങനെയാണ്.”-തപ്‌സി കൂട്ടിച്ചേര്‍ത്തു.