അനില്‍ കപൂറിന്റെ മകന്‍ അല്ലായിരുന്നെങ്കില്‍ ഹര്‍ഷ് വര്‍ധന് രണ്ടാമത്തെ സിനിമ പോലും കിട്ടില്ലായിരുന്നു: തപ്‌സി പന്നു

ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകനും നടനുമായ ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ വിവാദ പ്രസ്താവനയുമായി നടി തപ്‌സി പന്നു. ഹര്‍ഷ് വര്‍ധന്‍ അനില്‍ കപൂറിന്റെ മകന്‍ അല്ലായിരുന്നെങ്കില്‍ ആദ്യ ചിത്രത്തിന് ശേഷം രണ്ടാമതൊരു ചിത്രം കിട്ടില്ലായിരുന്നുവെന്നാണ് തപ്‌സി പറഞ്ഞിരിക്കുന്നത്.

നടി നേഹാ ദൂപിയയുടെ “നോ ഫില്‍റ്റര്‍ നേഹ” എന്ന പരിപാടിക്കിടെയാണ് ഹര്‍ഷ് വര്‍ധന്‍ കപൂറിനെതിരെ തപ്‌സിയുടെ പ്രസ്താവന. ബോളിവുഡില്‍ തുടരാന്‍ സാദ്ധ്യതയില്ലാത്ത ഏതെങ്കിലും നടന്റെയോ നടിയുടെയോ പേര് പറയാനായി നേഹ ആവശ്യപ്പെട്ടപ്പോഴാണ് തപ്‌സി ഹര്‍ഷ് വര്‍ധന്റെ കാര്യം പറഞ്ഞത്.

രാകേയ്ഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ “മിര്‍സ്യാ” ആയിരുന്നു ഹര്‍ഷ് വര്‍ധന്റെ ആദ്യ സിനിമ. വിക്രമാദിത്യ മോട്വാനിയുടെ “ഭാവേഷ് ജോഷി സൂപ്പര്‍ ഹീറോ” ആണ് നടന്റെ രണ്ടാമത്തെ ചിത്രം. ഈ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പരാജയമായിരുന്നു.