'ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കിയിരുന്നു'; ഈഗോ ക്ലാഷിനെ കുറിച്ച് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

കൗമാരക്കാലത്ത് താന്‍ ഇറുകിയ വസ്ത്രങ്ങള്‍ ഇടുന്നത് അച്ഛന്‍ വിലക്കിയിരുന്നതായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. 12ാം വയസില്‍ ചുരുളമുടിയുള്ള കുട്ടിയായാണ് താന്‍ അമേരിക്കയിലേക്ക് പോയത്. എന്നാല്‍ 16 വയസുള്ള വലിയ പെണ്ണായാണ് തിരിച്ചുവന്നത്. തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ ആകെ ഞെട്ടിപ്പോയതായി താരം വെളിപ്പെടുത്തി.

“”യൂണിഫോമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ലോക്കറുകള്‍ അനുവദിച്ചുള്ള അമേരിക്കയിലെ സ്‌കൂള്‍ ജീവിതത്തിനോട് എനിക്ക് വളരെ താല്‍പര്യമായിരുന്നു. എട്ടാം ക്ലാസ് മുതല്‍ അവിടെയുള്ള കുട്ടികള്‍ ത്രെഡിംഗും ഷേവിംഗും തുടങ്ങും. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യ ആഴ്ചകളില്‍ എന്തു ചെയ്യണമെന്ന് അച്ഛന് മനസിലായിരുന്നില്ല.””

Read more

“”ആണ്‍കുട്ടികള്‍ എന്നെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ അച്ഛന്‍ ജനലുകള്‍ അടച്ചുവെച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് അച്ഛന്‍ വിലക്കി. ഞങ്ങള്‍ തമ്മില്‍ ഈഗോ ക്ലാഷുണ്ടായിരുന്നു”” എന്ന് ഒരു മാസികക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ അച്ഛനും താനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.