ഇന്‍ഡോറില്‍ ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം അനുഷ്‌ക്ക ശര്‍മ്മ. എൻആർഐ സമ്പർക്ക പട്ടികയിലുള്ളവരെ ചെന്നു കണ്ട് ക്വാറന്റൈനിലാക്കാന്‍ ശ്രമിച്ച രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇത് പരിഹാസ്യമാണെന്നാണ് അനുഷ്‌ക്ക സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകരെ അവരുടെ ജോലികള്‍ ചെയ്യാന്‍ അനുവദിക്കുക, അത് നിങ്ങളെ രക്ഷിക്കുന്നതിനാണ് എന്ന് അനുഷ്‌ക്ക പറയുന്നു. സ്വന്തം ജീവിതം അപകടപ്പെടുത്തിയാണ് അവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന് മുമ്പ് അപകടത്തില്‍ നിന്നും പഠിക്കുക. എന്ന് അനുഷ്‌ക്ക കുറിച്ചിട്ടുണ്ട്.
Read more
ഇന്‍ഡോറിലെ ടാഠ് പഠി ബാക്കല്‍ മേഖലയിലായിരുന്നു സംഭവം.
പോലീസെത്തിയാണ് ആരോഗ്യപ്രവര്‍ത്തകരെ രക്ഷിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ നടന്നത് ആള്‍ക്കൂട്ടാക്രമണമാണെന്ന് എ.എന്‍.ഐ. പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.