'പ്രസവവേദന കൊണ്ട് പുളയുമ്പോഴും ഭര്‍ത്താവ് പരസ്ത്രീകള്‍ക്കൊപ്പം ആയിരുന്നു': നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുന്‍ ഭാര്യ

വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നാലെ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കെതിരെ ആരോപണങ്ങളുമായി മുന്‍ഭാര്യ ആലിയ. ആലിയയുടെത് അപവാദ പ്രചാരണങ്ങളാണെന്ന് സിദ്ദിഖിയുടെ അഭിഭാഷകന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസവസമയത്തു പോലും സിദ്ദിഖി മറ്റു സ്ത്രീകളോടൊപ്പം ആയിരുന്നു എന്നാണ് ആലിയ പിങ്ക്‌വില്ലയോട് തുറന്നു പറഞ്ഞിരിക്കുന്നത്.

ആലിയയുടെ വാക്കുകള്‍:

ഞങ്ങള്‍ പ്രണയത്തിലായിരുന്നപ്പോഴും വിവാഹം ചെയ്യാന്‍ ഒരുങ്ങിയപ്പോഴും സിദ്ദിഖിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വിവാഹത്തിന് മുമ്പും പിമ്പും ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഒറ്റയ്ക്ക് വണ്ടിയോടിച്ചാണ് ആശുപത്രിയില്‍ പോയിരുന്നത്.

പ്രസവത്തിനായി ഒറ്റയ്‌ക്കെത്തുന്ന ആദ്യ സ്ത്രീയാണ് താങ്കള്‍ എന്ന് എന്റെ ഡോക്ടര്‍ പറഞ്ഞത്. വേദന വന്നപ്പോള്‍ സിദ്ദിഖിയുടെ കുടുംബം കൂടെ ഉണ്ടായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സ്ത്രീസുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഫോണ്‍ ബില്ലിന്റെ രേഖകള്‍ കണ്ടതിനാല്‍ ഇതെല്ലാം എനിക്ക് മനസിലായി.

ആറു വര്‍ഷമായി എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും എന്റെ ആദ്യ പ്രസവസമയത്ത് പോലും അദ്ദേഹത്തിന് ഒരു വികാരങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാല് വര്‍ഷമായി അദ്ദേഹം മറ്റ് സ്ത്രീകളുമായി സംസാരിക്കുന്നു. ബന്ധം പുലര്‍ത്തുന്നു. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഈ സ്ത്രീകളായിരുന്നു നിങ്ങളില്ലാത്തപ്പോള്‍ ഇവിടെ താമസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു.

Read more

അദ്ദേഹത്തിന്റെ അവിഹിതബന്ധങ്ങളെ കുറിച്ച് സഹോദരന്‍ ഷമാസ് ആണ് പറഞ്ഞു തന്നിരുന്നത്. ഞങ്ങള്‍ വഴക്കിടല്‍ തുടരുകയായിരുന്നു.