സിനിമാ ചിത്രീകരണത്തിനിടെ അപായച്ചങ്ങല വലിച്ചു; രണ്ട് പതിറ്റാണ്ടിനു ശേഷം സൂപ്പര്‍ താരങ്ങള്‍ക്ക് എതിരെ കേസ്

22 വര്‍ഷം മുമ്പ് നടന്ന സിനിമാ ചിത്രീകരണത്തിനിടെ ട്രെയിനിലെ അപായച്ചങ്ങല വലിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്. ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും നടി കരിഷ്മ കപൂറിനുമെതിരെയാണ് റെയില്‍വേ കോടതിയുടെ കേസ്.

1997-ല്‍ “ബജ്റംഗ്” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ വെച്ച് 2413-എ അപ്ലിങ്ക് എക്സ്പ്രസിന്റെ അപായച്ചങ്ങല വലിച്ച്, 25 മിനിറ്റോളം ഗതാഗതം വൈകിപ്പിച്ചുവെന്നാണ് താരങ്ങള്‍ക്കെതിരായ കേസ്.

സെഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരുന്നുവെന്നും എന്നാല്‍ റെയില്‍വേ കോടതി താരങ്ങള്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകനായ എ കെ ജയിന്‍ പറയുന്നു. ഈ മാസം 24-നാണ് കേസില്‍ റെയില്‍വേ കോടതിയുടെ അടുത്ത ഹിയറിംഗ്.

Read more

1997-ല്‍ നരേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്ന സീതാറാം മലാകാര്‍ ആണ് സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.