അമീഷാ പട്ടേലിന് എതിരെ വീണ്ടും ചെക്ക് തട്ടിപ്പ് കേസ്;മൂന്നു കോടി വെട്ടിച്ചെന്നു പരാതി, അറസ്റ്റ് ഉടൻ

“കഹോ നാ പ്യാർ ഹേ” യിലൂടെ ഒരു തലമുറയിലെ യുവാക്കളുടെ ഹരമായി മാറിയ നടിയാണ് അമീഷാ പട്ടേൽ. പിന്നീട് അവർ ബോളിവുഡിൽ നിന്ന് അപ്രത്യക്ഷയായി. വസ്തു തട്ടിപ്പും സ്വത്തു തട്ടിപ്പും അടക്കം നിരവധി വിവാദക്കേസുകളിൽ പ്രതി ആയാണ് അവരുടെ പേര് പിന്നീട് കേൾക്കുന്നത്. ഇപ്പോൾ ചെക്ക് തട്ടിപ്പ് കേസിൽ ഇവർക്കെതിരെ അറസ്റ്റ് വാറന്റ് ഇറക്കിയിരിക്കുകയാണ്

അജയ് കുമാര്‍ സിംഗ് എന്ന വ്യവസായി നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. 2018-ല്‍ ഒരു സിനിമാ റിലീസിനായി ഇയാളുടെ ഉടമസ്ഥതയിലുള്ള പലിശയിടപാട് കേന്ദ്രത്തില്‍ നിന്നും രണ്ടരക്കോടി രൂപ അമീഷയും ബിസിനസ് പങ്കാളിയായ കുനാലും ചേര്‍ന്ന് വായ്പ എടുത്തിരുന്നു. സിനിമ റിലീസായില്ല. തുടര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട കുനാലിന് അമീഷ മൂന്ന് കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലത്തതിനെ തുടർന്ന് അത് മടങ്ങി. ഇതേ തുടർന്ന് ആണ് അയാൾ പരാതി നൽകിയത്.

റാഞ്ചി കോടതിയിൽ നൽകിയ പരാതിയിൽ ആണ് അറസ്റ്റ് വാറന്റ് ഉണ്ടായിരിക്കുന്നത്. ഇതിനു മുന്നേ അമീഷെക്കെതിരെ മറ്റൊരു കേസും റാഞ്ചി കോടതിയിൽ നിലവിൽ ഉണ്ട്. വൻതുക അഡ്വാൻസ് വാങ്ങി ചെല്ലാമെന്നു ഏറ്റ പരിപാടിയിൽ പങ്കെടുക്കാതിരുന്നതുമായി ബന്ധപ്പെട്ട കേസ് ആണിത്. ഒരു ഇവൻറ് മാനേജ്മെന്റ്റ് കമ്പനി ആണ് ഈ പരാതി നൽകിയിട്ടുള്ളത്.