ഹരി മോഹൻ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു പുതിയ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കുന്നു. സ്വാഭാവികമായും ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുള്ള എൻ.ഡി.എ ഇത് പാസ്സാക്കിയെടുത്തു. ഒടുവിൽ ഈ ബിൽ രാഷ്ട്രപതിയുടെ ഒപ്പോടു കൂടി നിയമമാകുന്നു.
പുതിയ നിയമപ്രകാരം, ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കു മൂന്നുവര്‍ഷം തടവോ പതിനായിരം രൂപ പിഴയോ, ഇവ രണ്ടും കൂടിയ ശിക്ഷയോ ലഭിക്കും. ഈ നിയമപ്രകാരം വാറണ്ടില്ലാതെ കേസെടുക്കാന്‍ കഴിയും. പരാതിയില്ലെങ്കില്‍ പോലും പോലീസിന് കേസെടുക്കാനും കഴിയും.
തുടര്‍ന്നു സംഭവിക്കുന്നത്-
രാജ്യത്തുടനീളം സി.പി.ഐം.എം വക ജനാധിപത്യ സംരക്ഷണ റാലികള്‍. പാര്‍ലമെന്റിലേക്ക് യെച്ചൂരിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ കേന്ദ്ര നേതാക്കളുടെ മാര്‍ച്ച്. കേരളത്തില്‍ അതേ പാര്‍ട്ടിയുടെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണ മതില്‍. മുഖ്യമന്ത്രിയുടെ വക ഫാസിസ്റ്റ് വിരുദ്ധ പ്രസംഗങ്ങള്‍. നിയമത്തിനെതിരെ കേരളാ നിയമസഭയില്‍ പ്രമേയം പാസാക്കല്‍. സോഷ്യല്‍ മീഡിയ പല്ലും നഖവും ഉപയോഗിച്ചു ഗര്‍ജിക്കുന്ന മാധ്യമസിംഹങ്ങള്‍, രാഷ്ട്രീയ നിരീക്ഷകര്‍.
ഇത്രയും ഒന്നു സങ്കല്‍പ്പിച്ചതാണ്.
ഒരു കുര്‍ത്ത, അതിനു മുകളിലൊരു ജാക്കറ്റ്, അതിനു താഴെ പൈജാമ. കോവിഡ് കാലത്ത് പിണറായി വിജയനും അമിത് ഷായും തമ്മില്‍ ഈയൊരു വ്യത്യാസമില്ലെങ്കില്‍ തിരിച്ചറിയുക അസാദ്ധ്യമാണ്.
Read more
(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)