വിശാഖപട്ടണത്തെ വാതകദുരന്തം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂട്ടുനിൽക്കുന്ന കൊലപാതകമാണ്: ഹരീഷ് വാസുദേവൻ  

പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

വിശാഖപട്ടണത്തെ വാതകദുരന്തത്തിൽ 4 പേർ മരിച്ചു, ആയിരത്തിലധികം പേർ ആശുപത്രിയിൽ.

ആദ്യ 4 മണിക്കൂറിനുള്ളിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ കാര്യമായൊന്നും ചെയ്തില്ല. റെസ്ക്യൂ, റിക്കവറി പ്ലാൻ ഒന്നുമുണ്ടായില്ല. പരിസ്ഥിതി അനുമതി ലഭിച്ച പ്ലാന്റിന്റെ പാരിസ്ഥിതിക പഠന റിപ്പോർട്ട് അവ്യക്തം. ദുരന്തലഘൂകരണ പ്ലാനുകൾക്കും പഠനങ്ങൾക്കും പുല്ലുവില കൊടുക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ EIA നടപടികൾ പ്രഹസനമാകുന്നതിന്റെ വ്യക്തമായ ദേശീയ ഉദാഹരണം.

റെഡ് ക്യാറ്റഗറി വ്യവസായങ്ങൾക്ക് പോലും പരിസ്ഥിതി മോണിറ്ററിംഗിനു മലിനീകരണ ബോർഡ് പരാജയമാണെന്ന 2016- ലെ CAG റിപ്പോർട്ട് അവഗണിച്ചു. പ്രത്യേക മോണിറ്ററിംഗ് അതോറിറ്റി വേണമെന്ന സുപ്രീംകോടതിയുടെ ലഫർജ് കേസിലെ വിധി കേന്ദ്ര സർക്കാർ ഇതുവരെ പാലിച്ചിട്ടില്ല. ഇതെല്ലാം ദുരന്തം മുൻകൂട്ടി കാണുന്നതിനു പിഴവായി.

ഇതെല്ലാം നിലനിൽക്കുമ്പോഴാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ EIA വിജ്ഞാപനത്തിൽ വെള്ളം ചേർത്ത് എല്ലാത്തരം വ്യവസായങ്ങൾക്കും ഇളവ് നൽകാനുള്ള കരട് വിജ്ഞാപനം കേന്ദ്രം ഇറക്കുന്നത്. മെയ് 15- നാണ് എതിർപ്പ് അറിയിക്കാനുള്ള അവസാന തീയതി.

ഏത് റെഡ് വിഭാഗ വ്യവസായത്തിലും ദുരന്തമുണ്ടാകാം. എന്നാൽ പരിസ്ഥിതി ആഘാത പഠനത്തിലും Environment Management Plan- ലും അത് തരണം ചെയ്യാനുള്ള മാർഗ്ഗങ്ങളും നടപടികളും വ്യക്തമാക്കും. അതനുസരിച്ച്, പാലിക്കേണ്ട site specific conditions അനുമതിയിൽ ഉൾച്ചേർക്കണം. അപ്പോൾ ദുരന്തങ്ങളിൽ ആളപായവും നാശനഷ്ടവും വലിയ തോതിൽ കുറയ്ക്കാൻ കഴിയും.

ഇത് ദുരന്തമല്ല, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കൂട്ടുനിൽക്കുന്ന കൊലപാതകമാണ്.

Read more

https://www.facebook.com/harish.vasudevan.18/posts/10158377276937640