'കസേര പോര കട്ടിലു തന്നെ വേണം, കണ്ടം വഴിയല്ലേ അവന്‍മാര്‍ എന്നെ ഓടിച്ചേ'; ട്രോളന്‍മാര്‍ക്ക് ചാകര നല്‍കി ചെന്നിത്തല

കഴിഞ്ഞ കുറേ ആഴ്ചകളായി ട്രോളന്‍മാര്‍ക്ക് നല്ല കുശാലാണ്. ട്രോളുകള്‍ അങ്ങനെ അപ്രസക്തങ്ങളായ വിഷയങ്ങളിലൂടെ ഒതുങ്ങി നീങ്ങുമ്പോഴാണ് എകെജിക്കെതിരെ ഫെയ്സ്ബുക്ക് കുറിപ്പുമായി തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ കടന്നു വരവ്. ഇതു മുതലാക്കി ട്രോളന്‍മാര്‍ കണക്കിന് കേറി മേഞ്ഞു. സംഭവം ഒന്നു കെട്ടടങ്ങി വന്നപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്ര. പിന്നെ പറയണ്ടല്ലോ അടുത്ത ഇര മുഖ്യനായി. ഇപ്പോല്‍ അതും കഴിഞ്ഞ് ട്രോളന്‍മാര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിറകെയാണ്.

സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി സെക്രട്ടേറ്റിയറ്റ് പടിക്കല്‍ നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ രമേശ് ചെന്നിത്തല സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല ഇത്തരത്തിലൊരു തിരിച്ചടി. കൊതുകു കടിക്കും, പൊടിയടിക്കും എന്നൊക്കെ കാച്ചി അവസരം മുതലാക്കാന്‍ ചെന്ന ചെന്നിത്തല ഇപ്പോള്‍ ട്രോളുകളുടെ ലോകത്ത് കുമ്മനത്തെ പോലും കടത്തി വെട്ടുന്ന മട്ടാണ്. അത്രയ്ക്കുണ്ടേ ട്രോളര്‍മാരുടെ പ്രഹരം. “കുമ്മനടി” ഹിറ്റായ ട്രോള്‍ മുഖത്ത് ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത് കൊതുക് രമേശും, ചമ്മിത്തലയും,പ്ലീംഗിത്തലയും ഒക്കെയാണ്. കുമ്മനടികള്‍ ഏറ്റു വാങ്ങിയ കുമ്മനം മാത്രമാണ് ചെന്നിത്തലയ്ക്ക് ഒരാശ്വാസം!

ചില ട്രോള്‍ വിശേഷങ്ങള്‍;