അമേരിക്കൻ കോയ്മയ്ക്ക് കടലിൽ ശവപ്പറമ്പൊരുക്കി ഇറാൻ; ഹുർമുസിൽ യു എസ് സൈന്യം നോക്കുകുത്തി, കപ്പൽ കമ്പനികൾ യുഎസ് രക്ഷവലയത്തിൽ നിന്നും പിൻവാങ്ങുന്നു
ലോകത്തെ വിറപ്പിക്കുന്ന അമേരിക്കൻ സൈന്യത്തിന് മുന്നിൽ നെഞ്ചുവിരിച്ച് ഇറാൻ. ഹുർമുസ് കടലിടുക്കിൽ അമേരിക്കയുടെ കനത്ത സുരക്ഷാ വലയങ്ങളെ കാറ്റിൽപ്പറത്തി ഇറാൻ നടത്തുന്ന മിന്നലാക്രമണങ്ങളിൽ വിറങ്ങലിച്ച് ആഗോള നാവികലോകം. യു എസ് സൈന്യത്തിന്റെ സുരക്ഷാ വാഗ്ദാനങ്ങൾ വെറും ‘ജലരേഖ’യാണെന്ന് തെളിഞ്ഞതോടെ, അമേരിക്കൻ പടക്കപ്പലുകളുടെ അകമ്പടി വേണ്ടെന്ന് വെച്ച് ജീവനുംകൊണ്ട് പലായനം ചെയ്യുകയാണ് വൻകിട കപ്പൽ കമ്പനികൾ. സാക്ഷാൽ അമേരിക്കൻ അഹങ്കാരത്തിന് കടലിൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണക്കയറ്റുമതി സുഗമമാക്കാൻ ഡ്രോണുകളെയും ഹെലികോപ്റ്ററുകളെയും അണിനിരത്തി അമേരിക്ക തീർത്ത വൻ സുരക്ഷാ കോട്ടയാണ് ഇറാൻ നിഷ്പ്രയാസം തകർത്തെറിഞ്ഞത്. ജൂലൈ 7-ന് ശേഷം മാത്രം അമേരിക്കൻ കാവലിലുണ്ടായിരുന്ന മൂന്ന് എണ്ണ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. അമേരിക്കൻ സുരക്ഷാ വലയത്തിനുള്ളിൽ വെച്ച് തന്നെയുള്ള ഈ ആക്രമണങ്ങൾ പെന്റഗണിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിക്ക് സ്വന്തം കപ്പലുകളെപ്പോലും സംരക്ഷിക്കാനാകുന്നില്ലെന്ന ഗതികേട് കണ്ട്, കമ്പനികൾ ഈ മരണക്കെണിയിൽ നിന്ന് കൂട്ടത്തോടെ പിന്മാറുകയാണ്.
അമേരിക്കയുടെ സൈനിക ഇടപെടലുകൾക്കും ഉപരോധങ്ങൾക്കും ഇറാൻ നൽകുന്ന മറുപടി അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിക്കുന്നതാണ്. ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിന് പിന്നാലെ ഒമാൻ തീരത്തോട് ചേർന്ന് മൈനുകൾ പാകി ഇറാൻ തീർത്തത് വൻ മരണക്കെണിയാണ്. “ഞങ്ങളുടെ അനുമതിയില്ലാതെ ഹുർമുസിലൂടെ അമേരിക്കൻ പിന്തുണയുള്ള ഒരു കപ്പലും കടന്നുപോകില്ല” എന്ന ഇറാന്റെ ഇടിമുഴക്കം പോലെയുള്ള പ്രഖ്യാപനം സൈന്യം അക്ഷരംപ്രതി നടപ്പിലാക്കുകയാണ്. അമേരിക്കയുടെ ഏത് ഉപരോധത്തിനും തങ്ങളുടെ പക്കൽ മറുപടിയുണ്ടെന്ന ഇറാന്റെ വെല്ലുവിളി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അടിത്തറ തോണ്ടുന്നതാണ്.
ഹുർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പൽ ഗതാഗതം സുരക്ഷിതമാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും വിളിച്ചുകൂവുന്നുണ്ടെങ്കിലും, അതൊക്കെ വെറും പാഴ്വാക്കുകളാണെന്ന് മാരിടൈം സെക്യൂരിറ്റി കമ്പനികൾ തന്നെ തുറന്നടിക്കുന്നു. കപ്പലുകൾക്ക് നേരെ വരുന്ന ഭീഷണികൾ തത്സമയം കണ്ടെത്താൻ പോലും അമേരിക്കൻ റഡാറുകൾക്കും സംവിധാനങ്ങൾക്കും കഴിയുന്നില്ലെന്ന നാണക്കേടിലാണ് ഇപ്പോൾ യു.എസ് നേതൃത്വം.
ഹുർമുസിൽ മാത്രം ഒതുങ്ങുന്നില്ല ഇറാന്റെ തന്ത്രങ്ങൾ. ചെങ്കടലിലേക്കുള്ള ജീവനാഡിയായ ബാബൽ-മന്ദബ് കടലിടുക്ക് ഹൂതി വിമതരെക്കൊണ്ട് അടപ്പിച്ചുപൂട്ടാനുള്ള ഇറാന്റെ അണിയറനീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ഇരുട്ടിലാക്കാൻ പോന്നതാണ്. അമേരിക്കൻ സൈന്യത്തെ വെറും കാഴ്ചക്കാരാക്കി കടലിലെ രാജാക്കന്മാരായി ഇറാൻ മാറുമ്പോൾ, ലോകം കാത്തിരിക്കുന്നത് വൻ സാമ്പത്തിക ദുരന്തത്തിലേക്കും മറ്റൊരു മഹായുദ്ധത്തിലേക്കുമാണോ എന്ന ഭയത്തിലാണ് ആഗോള സമൂഹം
മൊജ്തബ ഖമനയി ഗുരുതരാവസ്ഥയിലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ; വാർത്തകളോട് പ്രതികരിക്കാതെ ഇറാൻ
ഫാൽക്കൺ 9 റോക്കറ്റിന്റെ ഇടിച്ചിറക്കൽ ഉയർത്തുന്ന ‘സ്പേസ് റൈറ്റ്സ്’ ചോദ്യങ്ങൾ; ചന്ദ്രനെയും മാലിന്യക്കൂമ്പാരമാക്കുകയാണോ മനുഷ്യൻ?