ഓഹരി വിപണി ഇന്ന് വൻ തകർച്ചയിൽ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 453.41 പോയിന്റ് ഇടിഞ്ഞ് 33,149.35 പോയിന്റിലും നിഫ്റ്റി 134.75 പോയിന്റ് നഷ്ടത്തില്‍ 10,236.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒറ്റ ദിവസത്തിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. ബിഎസ്ഇയിലെ 1118 ഓഹരികള്‍ നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
ഏപ്രിൽ -ഒക്ടോബർ കാലയളവിൽ ധനകമ്മി 5 .25 ലക്ഷം കോടിയായി ഉയർന്നുവെന്ന വാർത്തയാണ് വ്യാപാരന്ത്യത്തിൽ ഇത്ര വലിയ തകർച്ചക്ക് കാരണമായത്.
നെസ്‌ലേ ഇന്ത്യ, ക്യാപിറ്റല്‍ ഫസ്റ്റ്, മുക്താ ആര്‍ട്ട്, ഇന്‍ഫോസിസ്, റിലയന്‍സ് കമ്മ്യുണിക്കേഷന്‍, സാഗര്‍ സിമന്റ്‌സ്, കോള്‍ ഇന്ത്യ ലിമിറ്റഡ്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.
ടെക് മഹീന്ദ്ര, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, റിലയന്‍സ്, എസ്ബിഐ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടത്തിലാണ്.
Read more
ഏഷ്യൻ മാർക്കറ്റുകളുടെ മോശം പ്രകടനം മൂലമാണ് ഇന്ത്യൻ വിപണിയിൽ ഇടിവ് പകടമായത്.
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ പാദത്തിലെ സാമ്പത്തിക വളർച്ച നിരക്കുകൾ ഇന്ന് പുറത്തു വരാനിരിക്കുന്നതും മാർക്കറ്റിനെ ആശങ്ക പെടുത്തുന്നുണ്ട്. ഇതിനു പുറമെ ഒപെക് രാജ്യങ്ങളുടെ നിർണ്ണായക തീരുമാനവും ഇന്ന് വൈകീട്ട് പുറത്തു വരുന്നുണ്ട്. ഇത്തരം കാരണങ്ങളാൽ നിക്ഷേപകർ അല്പം ശ്രദ്ധയോടെയാണ് വിപണിയിൽ നീങ്ങുന്നത്. ഇത്തരം ഘടകങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളാണ് ഇടിവിനു മുഖ്യ കാരണമാകുന്നത്.