ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത് മനഃപൂർവം തിരിച്ചടക്കാത്ത 30 വൻകിട കമ്പനികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് പുറത്തു വിട്ടു. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ആവശ്യപ്പെട്ട “ദി വയർ” എന്ന ഓൺ ലൈൻ മാധ്യമത്തിനാണ് ലിസ്റ്റ് നൽകിയത്. നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് റിസർവ് ബാങ്ക് ഈ വിവരങ്ങൾ കൈമാറാൻ തയ്യാറായത്.
വായ്പ തിരിച്ചടക്കാത്തവരുടെ ലിസ്റ്റ് നല്‍കാൻ കഴിഞ്ഞ പത്തു വർഷത്തിലേറെയായി ആർ ബി ഐ തയ്യാറായിരുന്നില്ല. രാജ്യത്തിൻറെ സാമ്പത്തിക താത്പര്യത്തിന് ഇത് എതിരാകുമെന്ന ന്യായം നിരത്തിയാണ് ആർ ബി ഐ ഇതിനു തയ്യാറാകാതിരുന്നത്. നാലു വർഷം മുമ്പ് ഈ വിവരങ്ങൾ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ് നൽകിയിട്ടും ഈ ലിസ്റ്റ് നല്‍കാൻ റിസർവ് ബാങ്ക് തയ്യാറായില്ല.
ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്‌സിയുടെ മൂന്ന് കമ്പനികൾ ഈ ലിസ്റ്റിലുണ്ട്. ചോക്‌സിയുടെ ഗീതാഞ്ജലി ജെംസ് എന്നാൽ സ്ഥാപനമാണ് ഏറ്റവും വലിയ തുക, 5044 കോടി രൂപയുടെ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 50,000 കോടി രൂപയിലേറെയാണ് ഈ കമ്പനികൾ മൊത്തം നൽകാനുള്ളത്.
മനഃപൂർവം കുടിശ്ശിക വരുത്തിയിരിക്കുന്ന കമ്പനികൾ ഇവയാണ്. ഈ വർഷം ഏപ്രിൽ 30-ലെ കണക്കുകൾ പ്രകാരമാണ് റിസർവ് ബാങ്ക് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ഗീതാഞ്ജലി ജെംസ് – 5044 കോടി
റെയ് അഗ്രോ ലിമിറ്റഡ് – 4197 കോടി
വിൻസം ഡയമണ്ട് – 3386 കോടി
രുചി സോയ – 3225 കോടി
റോട്ടോമാക് ഗ്ലോബൽ – 2844 കോടി
കിംഗ് ഫിഷർ എയർലൈൻസ് – 2488 കോടി
കുഡോസ് കെമി – 2326 കോടി
സൂം ഡെവലപ്പേഴ്‌സ് – 2024 കോടി
ഡെക്കാൻ ക്രോണിക്കിൾ – 1951 കോടി
എ ബി ജി ഷിപ്‌യാർഡ് – 1875 കോടി
ഫോറെവർ പ്രെഷ്യസ് ഡയമണ്ട് – 1718
സൂര്യ വിനായക് ഇൻഡസ്ട്രീസ് – 1628
എസ് കുമാർസ് നേഷൻ വൈഡ് – 1581
ഗിലി ഇന്ത്യ ലിമിറ്റഡ് – 1447
സിദ്ധി വിനായക് ലോജിസ്റ്റിക് ലിമിറ്റഡ് – 1349
വി എം സി സിസ്റ്റംസ് ലിമിറ്റഡ് – 1314
ഗുപ്ത കോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് – 1235
നക്ഷത്ര ബ്രാൻഡ്‌സ് ലിമിറ്റഡ് 1148
ഇന്ത്യൻ ടെക്നൊമാക് കമ്പനി – 1091
ശ്രീ ഗണേഷ് ജൂവലറി – 1085
ജെയിൻ ഇൻഫ്രാ പ്രോജക്ട് – 1076
സൂര്യ ഫാർമസ്യുട്ടിക്കല്‍ ലിമിറ്റഡ് – 1065
നാക്കോട ലിമിറ്റഡ് – 1028
കെ എസ് ഓയിൽ ലിമിറ്റഡ് – 1026
കോസ്റ്റൽ പ്രൊജക്ട്സ് ലിമിറ്റഡ് – 984
ഹനുങ് ടോയ്‌സ് ആൻഡ് ടെക്സ്റ്റിൽസ് ലിമിറ്റഡ് – 949
ഫസ്റ്റ് ലീസിങ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് – 929
കോൺകാസ്റ്റ് സ്റ്റീൽ – 888
ആക്ഷൻ ഇസ്പാറ്റ് ആൻഡ് പവർ – 888
ഡയമണ്ട് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ – 869
Read more
റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ ഇതിൽ പല കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ പ്രധാന മന്ത്രിയുടെ ഓഫീസിന് നൽകിയിരുന്നു. മനഃപൂർവം വായ്പ തിരിച്ചടക്കാത്ത ഈ കമ്പനികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം കത്ത് നൽകിയത്. എന്നാൽ ദുരൂഹമായ സാഹചര്യത്തിൽ ഈ കത്തിന് മറുപടി നല്‍കാൻ പോലും പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായില്ല.