നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ കേന്ദ്ര ജി എസ് ടി ഇനത്തിൽ നിന്നുള്ള വരവ് 40 ശതമാനം ഇടിഞ്ഞു. ഈ കാലയളവിൽ കേന്ദ്രം പ്രതീക്ഷിച്ചിരുന്ന വരുമാനത്തിൽ നിന്നാണ് ഈ ഭീമമായ ഇടിവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ ഈ മാസങ്ങളിൽ പ്രതീക്ഷിച്ചിരുന്ന സി ജി എസ് ടി വരുമാനം 526,000 കോടി രൂപയായിരുന്നു. എന്നാൽ യഥാർത്ഥ വരവ് 328,365 കോടി രൂപ മാത്രവും. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുർ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read more
2018 -19ൽ ഇതേ കാലയളവിൽ 457,534 കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്നു.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നികുതി വെട്ടിപ്പ് നടത്തിയതിന് 999 കേസുകൾ രെജിസ്റ്റർ ചെയ്തതായി മന്ത്രി പറഞ്ഞു. ഇവരിൽ നിന്ന് 8134 കോടി രൂപ ഈടാക്കിയതായും അദ്ദേഹം അറിയിച്ചു.